Monday 20 May 2013

കല്യാണ സദ്യ

(ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രം ജീവിച്ചിക്കുന്നവരോ , മരിച്ചവരോ ആയ ആരുമായും യാതൊരു സാദ്രിശ്യവും ഇല്ല , അഥവാ അത് തോന്നിയാൽ ഞാൻ ഉത്തരവാധിയുമല്ല.)

 

അന്ന് ഒരു ഞായർ ആഴ്ച ആണെന്ന് തോന്നുന്നു........ 

 

ഞാനും, മാണിക്യനും, ആശാനും വീട്ടിൽ ഒന്നും പോകാതെ പഠനത്തിൽ മുഴുകാൻ തീരുമാനിച്ച  ജീവിതത്തിലെ മറ്റൊരു അവധി ദിനം കൂടി.

 

കാലത്ത് മുറ്റത്ത്‌ കുറെ മനുഷ്യ ജീവികളുടെ കാലടി ശബ്ദം കേൾക്കാം,അപ്പോൾ എനിക്കുണ്ടായ മൂത്ര ശങ്ക  പെട്ടെന്ന് ഉറക്കം ഉണരാൻ എനിക്ക് തലച്ചോറിലേക്ക് ഉള്ള സിഗ്നൽ നല്കി.

 

ചാടി എഴുന്നേറ്റ് മുറ്റത്തേക്ക്‌ നോക്കുമ്പോൾ ദാ നിൽക്കുന്നു മറ്റാരുമല്ല സാക്ഷാൽ പുന്നപ്രയുടെ സ്വന്തം "ആണി" എന്ന സുന്ദരനും സുമുഖനുമായ പ്രശാന്ത് പരമേശ്വരൻ എന്ന ചെറുപ്പക്കാരൻ. (പേര് ആലങ്കാരികം)

 

ആണി :- അളിയാ എന്ത് മറ്റെടത്തെ ഉറക്കമാ , ഞാൻ ഇന്നലെ തന്നെ പറഞ്ഞതല്ലേ ; ഇന്ന് അമ്പലത്തിൽ കല്യാണം ഉള്ള കാര്യം,പിന്നെ എന്ത് മൈ.... ഉറക്കമാട?

 

സത്യമാണ് ആണി പറയുന്നത് ഇന്നലെ രാത്രി "പ്രതീക്ഷ"യിൽ സെക്കന്റ്‌ ഷോ കാണാൻ പോയപ്പോൾ ആണി പറഞ്ഞതാ ഇന്നത്തെ കല്യാണക്കാര്യം, നാണക്കേടായി ,പണ്ടാരം മറന്നുപ്പോയി ഛെ ഇത് എന്ത് മറവിയാ!!!!

 

തോർത്തും സോപ്പും എടുത്ത് കിണറിന്റെ അടുത്ത് എത്തിയത് ഒരു ഞെടിക്കുള്ളിലായിരുന്നു എന്നതാണ് പിന്നീട് നടന്ന പരമമായ സത്യം.

 

പെട്ടന്നുതന്നെ ഒരു കാക്കക്കുളി പാസ്സാക്കി , പുതിയ ഇസ്തിരിയിട്ട ജുബ്ബയും കസവു കരയുള്ള ക്രീം മുണ്ടും നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ടു ഇറങ്ങിയ എന്നെ കണ്ടാൽ പെണ്‍ വീട്ടുകാരൻ ആണോ ? അതോ ചെറുക്കന്റെ സ്വന്തക്കാരൻ ആണോ ? എന്നുള്ള സംശയം എന്നെപ്പോലെ തന്നെ കല്യാണത്തിനു വന്ന പലർക്കും  ഉണ്ടാകാൻ സാധ്യതയുള്ള വസ്തുത ഞാൻ നിങ്ങൾക്ക് മുൻപിൽ മറച്ച് വെക്കുന്നില്ല.

 

 

ആണിയുടെ ഇരുചക്ര വാഹനത്തിൽ ..........ഹഹഹഹഹ ഇരുചക്ര വാഹനം കൊള്ളാം നല്ല നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു "ഒടൻ കൊല്ലി " സൈക്കിൾ അതിൽ ഞാനും ആണിയും പിന്നെ അതുപോലെ തന്നെ ഉള്ള മറ്റൊരു "ഒടൻ കൊല്ലിയിൽ " ആശാനും മാണിക്യനും അമ്പലത്തിലേക്ക് യാത്ര തിരിച്ചു.

 അമ്പലമുറ്റത്ത് തരുണീ മണികളും , സുന്ദരന്മാരും , വയസ്സന്മാരും , വയസ്സികളും കുട്ടികളും എന്ന് വേണ്ട സമൂഹത്തിലെ  നാന തുറകളിലും പെട്ട സകലമാന ജനങ്ങളും എത്തിയിട്ടുണ്ട്.

 

ഞങ്ങൾ ശകടം അമ്പലത്തിനു അടുത്തുള്ള ഒരു മുറുക്കാൻ കടയുടെ സമീപം ഉപേക്ഷിച്ചു ഇനി അവന്റെ ഉപയോഗം അല്പനേരത്തെക്കാവഷ്യമില്ലല്ലോ . പൊടുന്നനെ പ്ലാറ്റ് ഫോം ടിക്കറ്റ്‌ , സീസണ്‍ ടിക്കറ്റ്‌  ഇത്യാദി ടിക്കറ്റ്‌ ഒന്നും വേണ്ടാത്ത "നടരാജൻ" എക്സ്പ്രസ്സ്‌ ഇൽ യാത്ര തുടർന്നു.

 

കണ്ണുകൾ പരിചയക്കാരിൽ ഉടക്കാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധ പതിക്കാനുള്ള ആയോധനമുറ കരസ്ഥമാക്കിയ ഞങ്ങൾ ഉണ്ടോ മറ്റ് കഷ്മലന്മാർക്ക് പിടികൊടുക്കുന്നു.

 അങ്ങനെ ആബാലവൃദ്ധ ജനങ്ങളേയും താണ്ടി "ഞങ്ങളുടെ സ്വന്തം നടരാജൻ എക്സ്പ്രസ്സ്‌ " ലക്ഷ്യ സ്ഥാനത്തേക്ക് " മാർജ്ജാര സഞ്ചാരം" നടത്തുകയാണ് . അതാ "ഊട്ടുപുര" എന്ന സ്റ്റേഷൻ ബോർഡ്‌ വാരകൾക്ക് അകലെ. ഫിനിഷിംഗ് പോയിന്റ്‌ തൊട്ട ഉസൈൻ ബോൾട്ട് ന്റെ  സംതൃപ്തി. ഇനി ഒരു ദീർഘ നിശ്വാസം ആകാം അല്ലേ? ആയിക്കോട്ടെ ആർക്കാചേതം.

 

കാര്യമായ  പരിശ്രമം  ഒന്നുമില്ലാതെ സ്ഥിരം  ഇരിപ്പിടം  കരസ്ഥമാക്കിയ ഞങ്ങൾ കേട്ടിമേളത്തിനായുള്ള  കാത്തിരിപ്പിലായി.

 അമ്പലത്തിലെ ഒറ്റ കോളാമ്പിയിൽനിന്നുള്ള "നാദസ്വരം " മേള താള കോലാഹലം അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കാം. ഒടുവിൽ അതാ തിടമ്പേന്തിയ ഗജവീരന്മാരെ പോലെ വാഴയിലയുമായി നമ്മുടെ സ്വന്തം പരിചാരകർ അവർ അങ്കത്തട്ടിനെ പുളകം ചാർത്തി കടന്നുവരുന്നു.

 

അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത് തീൻമേശകൾ പലതും ഒഴിഞ്ഞു കിടക്കുന്നു ഒരു സിംബാബ്വേ ബംഗ്ലാദേശ് ടെസ്റ്റ്‌ മത്സരം നടക്കുമ്പോഴുള്ള വേദികളിലെ ഗ്യാലറികളുടെ ഒരവസ്ഥ.

 

ഇന്നെന്ത അമ്പലത്തിലെ പൂജാരി വന്നില്ലേ? അല്ലെങ്കിൽ നമ്മുടെ "സ്വന്തം" വധു ആരുടെ എങ്കിലും കൂടെ സ്കൂട്ട് ആയോ ? ആകും ആതാണല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ് അപ്പനും അമ്മയ്ക്കും നൽകാവുന്ന മക്കളുടെ "സ്നേഹോപഹാരം" , ഈശോ!!!!!!!!! ഛെ "അറവുകാടമ്മേ" പണി തൂശനിലയിൽ തന്നോ? ഹേ ലോകത്തിൽ നിലവിൽ ഉള്ള സകല ദൈവങ്ങൾക്കും വിശപ്പിന്റെ വിളിക്കുത്തരം നൽകാൻ മടികാണുമോ? ഹേ............. കാണില്ലായിരിക്കും....

 

ഞങ്ങൾ ഇരിപ്പുറപ്പിച്ച "കളരിക്ക്" എതിർവശം ഇതുവരെ ആരും വന്നിരുന്നില്ല , എന്നാൽ വരുന്നത് ഏതെങ്കിലും  ഹത ഭാഗ്യന്മാർ ആയിരിക്കും എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു , ചിലപ്പോൾ ഹത ഭാഗ്യവതികളും ആകാം കാരണം വിളിക്കാത്ത കല്യാണ സദ്യയുടെ രുചി കൂടുതൽ ആയതിനാൽ ആസ്വാദനത്തിന്റെ ഭാഗമായി ചോറും കറിയും പപ്പടവും പഴവും പായസ്സവും എല്ലാം ചേർത്ത് കൈ കൊണ്ട് " ഞെക്കിക്കുഴച്ച്" കൈയ്യിൽ നിന്ന് മുട്ടുവരേയും വിരലുകൾക്കിടയിലൂടെ കൈപ്പുറത്തേക്കും ഒക്കെ ഒഴുക്കി മറ്റുള്ളവരെ സ്ഥിരമായി അലോസരപ്പെടുത്തുക എന്ന സൽക്കർമം കൃത്യമായി ഞാൻ നിർവഹിക്കുമായിരുന്നു. വൃത്തികെട്ടവൻ.................

 

പിന്നീട് നടന്നത് സ്വപ്നേഹി നിരീക്കാത്ത സംഭവമായിരുന്നു അന്നുവരെ എന്നെ ആ സരസ്വതി സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്ന , അല്ലെങ്കിൽ പേടിപ്പിച്ചിരുന്ന , അതുമല്ലെങ്കിൽ എന്നെ തീഷ്ണമായ പദ പ്രയോഗങ്ങൾ കൊണ്ട്  മൂടിയിരുന്ന സകല അദ്ധ്യാപകൻമാരും ചേർന്ന് ഞങ്ങളെ ലക്ഷ്യമാക്കി ഒരു കാലനട ജാഥയായി നടന്നടുക്കുകയാണ്.

 

അല്ലാഹ് എന്നോട് ഇത്രയ്ക്കു വേണോ? കക്കാനും മൊട്ടിക്കാനും ഒന്നുമല്ലല്ലോ? ആർക്കും ചേതമില്ലാത്ത കുറച്ചു ചോർ, കുറച്ചു സാമ്പാർ ,കുറച്ചു അവിയൽ ,കുറച്ചു പപ്പടം ഇവയെല്ലാം ചേർത്ത് ജോറൻ ഒരു "പിടി" അതിനും "പടച്ചോനെ" നീ സമ്മതിക്കൂലാ .....ഒന്ന് സമ്മതിക്ക് പ്ലീസ് ........ ......

 

എന്റെ നാഡി ഞെരമ്പുകൾ തളർന്നു ,തലകറങ്ങുന്നു ,കണ്ണിൽ ഇരിട്ട് കയറുന്നു. നാളിതുവരെ ഞാൻ ഉണ്ടാക്കിയെടുത്ത "എന്റെ ചീത്ത" പ്പേര് പലരുടെയും കണ്മുന്നിൽ അരുംകൊല ചെയ്യപ്പെടുകയാണെല്ലോ ,അതെന്നെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്.

 

എടാ തോൽക്കരുത്‌ ഇപ്പോൾ തോറ്റാൽ ഇനി ജീവിതം മുഴുവൻ തോൽക്കും ,എന്ന് എന്റെ മനസ്സിന്റെ മച്ചിലിരുന്ന് പല്ലി ചിലച്ച് കൊണ്ടേയിരുന്നു.

 

സാധാരണയായി പ്രായം ഉള്ളവർ പറയും ആഹാരം കഴിക്കുമ്പോൾ രാജാവ് വന്നാലും എഴുന്നേൽക്കരുത് എന്ന് ശരിയാണോ....... പ്രായമുള്ളവരല്ലേ? അല്ലേ? ആ ആയിരിക്കും. പക്ഷെ ഈ വരുന്നവർ ആരും രാജാക്കന്മാരൊന്നുമല്ലല്ലോ അപ്പോൾ ഒന്ന് എഴുന്നേൽക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല അല്ലേ? ബഹുമാനം കൊണ്ടാണെന്ന ഒരു തെറ്റിധാരണയും നിങ്ങൾക്ക് വേണ്ട  കാരണം ബഹുമാനം കടയിൽ കിട്ടുന്ന ഒന്നല്ലല്ലോ. 

 

അദ്ധ്യാപകൻ ഒന്ന് :- ആഹാ സാറേ ദേ ഇവന്മാർ നേരത്തെ തന്നെ ഇങ്ങെത്തിയല്ലോ?

 

അദ്ധ്യാപകൻ രണ്ട് :- അത് പിന്നെ അങ്ങനെ അല്ലേ വരൂ ക്ലാസ്സിൽ നേരെത്തെ വന്നില്ലെങ്കിലും ഇവന്മാർ കല്യാണത്തിനു നേരത്തെ തന്നെ വരും.

 

ഈ പഹയന്മാർ മാന്യന്മാരായ നമ്മളെ സമൂഹത്തിനു മുൻപിൽ നാണം കെടുത്തുമെന്ന തോന്നുന്നത്.

 

അദ്ധ്യാപകൻ മൂന്ന്‌ :- ടാ നിങ്ങൾ മൂന്നാളെ ഉള്ളു? ബാക്കി മഹാന്മാർ ഒന്നും ഇല്ലേ?

 

ഞാൻ :- അ ആ .....ബാക്കി ....ബാക്കിയുള്ളവർ ...അവധിയായതു  കൊണ്ട് ...വി .... വീട്ടിൽ പോ ....പോയി

 

ഹെന്റമ്മോ!!!!!!!!! അങ്ങനെ അന്ന് അവന്മാരോട് ,ഒരല്പം ബഹുമാനം ആകാം അല്ലെ , ആകാം ....അധ്യാപകന്മാരോട് ഒന്ന് പറഞ്ഞെപ്പിക്കാൻ ഞാൻ പെട്ട പാടെ........എനിക്കും പിന്നെ എനിക്കും അറിയാം ...

 

സത്യത്തിൽ എനിക്ക് ഇന്നും ആലോചിച്ചിട്ടു പിടികിട്ടാത്ത ഒരു കാര്യം ആണ് ,അന്ന് ആ അദ്ധ്യാ "പഹയന്മാർക്ക്" എന്താണ് നമ്മോടു ഇത്രയ്ക്കു സ്നേഹം , ഇനി ഇവന്മാർ അറിഞ്ഞു കാണുമോ ഈ മഹാന്മാരുടെ സൽസ്വഭാവം ? ഹേ നമ്മുടെ ചെയ്തികൾ നാം അല്ലാതെ ആരറിയാൻ ..........അങ്ങനെയുള്ള സുന്ദരമായ വിശ്വാസത്തിലല്ലേ നമ്മൾ ഓരോരുത്തരും ജീവിക്കുന്നത്.

 

ആർത്തി മൂത്ത് കഴിക്കണം എന്നാ ഞങ്ങളുടെ ആ എളിയ  ഉദ്യമം സഭ്യതയുടെ എല്ലാ അതിരുകൾക്കുള്ളിലുമായി പര്യവസാനിച്ചു. കൈ കഴുകുവാൻ വേണ്ടി എഴുന്നേറ്റ എന്റെ തോളത്ത് ആ ബലിഷ്ടമായ കരം പതിയെ വിശ്രമിച്ചു, ഞാൻ പിടിക്കപെട്ടു, എന്റെ മാനം കപ്പല് കയറിക്കഴിഞ്ഞു , ഇനി എനിക്കൊരു രക്ഷ ഇല്ലേ ? എന്റെ മനസ്സിന് ശക്തിതരു ഞാൻ നിന്റെ രൂപകൂട്ടിൽ നൂറു മെഴുകുതിരികത്തിക്കം ...കർത്താവേ.... ഇത് കേട്ട കർത്താവിന്റെ മനസ്സലിഞ്ഞു , മനസ്സിന്റെ ശക്തി വീണ്ടുകിട്ടിയ ഞാൻ ഇനി എന്തെങ്കിലും വരട്ടെ വരുന്നിടത്ത് വെച്ച് കാണാം . തല മെല്ലെ തിരിച്ചു ആ ഭീകര സ്വത്വത്തെ ഞാൻ നോക്കി , അത് ആദ്യം തന്നെ എന്നെയും സംഘത്തെയും അപമാനിക്കാൻ ശ്രമിച്ച പഴയ നീചൻ തന്നെ ,

 

അദ്ധ്യാപകൻ :- നീ കൃഷ്ണന് ഗിഫ്റ്റ് ഒന്നും കൊടുത്തില്ലേ ?

 

ഞാൻ അന്തം വിട്ടു കുന്തം വിഴുങ്ങിയവനെ പോലെ എന്നോട് തന്നെ ചോദിച്ചു ? ഗിഫ്റ്റോ ? ആർക്ക്? എന്തിന്? ദൈവമേ ഇങ്ങേർക്ക് ഭ്രാന്തായോ? അതോ എനിക്കാണോ ? പടച്ചോനെ ഒരു പിടിയും കിട്ടുന്നില്ലല്ലോ...........കർത്താവേ.............. 

 

അദ്ധ്യാപകൻ :- ടാ നിങ്ങടെ കൂട്ടത്തീന്നു നിങ്ങളെ മാത്രമേ കൃഷ്ണൻ കുട്ടി വിളിച്ചിട്ടുള്ളൂ എന്നാണു അവൻ പറഞ്ഞത് .....പാവം ഏതായാലും മോളെ നല്ല ഒരുത്തന്റെ കൂടെ ഇറക്കിവിടാൻ കഴിഞ്ഞല്ലോ അത് തന്നെ നന്നായി .....



ഇപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി ഞങ്ങൾ വന്നിരിക്കുന്നത് ഇന്നലെ വരെ വന്നത് പോലെ വിളിക്കാത്ത  സദ്യ ഉണ്ണാൻ അല്ല .......



ഇനി ഞാൻ സാറിന്റെ കാലിൽ വീഴണോ , അതോ കൈ കഴുകണോ, മനുഷ്യനെ ടെൻഷൻ ആക്കാതെ ഒന്ന് പറ സാറേ. ആരാ കൃഷ്ണൻ കുട്ടി .ഇങ്ങനെ ചോദിക്കാൻ എനിക്ക് അപ്പോൾ ധൈര്യം ഉണ്ടായില്ല , ഇനി ഇയാൾ പറയേണ്ട .....വേവുവോളം കാത്തു ഇനി ആറുവോളം അല്ലെ അത് ഞാൻ ക്ഷമയോടെ കാത്തോളാം. ഇങ്ങേരു ചെല്ല് പോ........ പോ......... എന്ന് മനസ്സ് മന്ദ്രിച്ചു.



ആരാണി കൃഷ്ണൻ കുട്ടി ? . എനിക്കറിയാമോ? . എന്നെ അറിയാമോ? . ഉത്തരം ഇല്ലാത്ത ആനേകം സമസ്യകൾ എന്നെ ആലോസരപ്പെടുതിക്കൊണ്ടെയിരുന്നു.



ദാ അവസാനം സാക്ഷാൽ കൃഷ്ണേട്ടൻ അതെ ഈ കഥയിലെ നായകൻ ശ്രി. കൃഷ്ണൻ കുട്ടി എന്നെ ലക്ഷ്യമാക്കി നടന്നടുക്കുന്നു, ജീവസ്സും , ഓജസ്സും , തേജസ്സും ഉള്ള കൃഷ്ണ  ഭഗവാൻ. അതെ അപ്പോൾ എനിക്ക് കൃഷ്ണേട്ടനെ അങ്ങനെ തന്നെ ആണ് തോന്നിയത് ,  കാരണം എന്റെ , അല്ല ഞങ്ങളുടെ മാനം കാത്ത സാക്ഷാൽ കൃഷ്ണ ഭഗവാൻ.



കൃഷ്ണേട്ടൻ:- ടാ മക്കളെ നിങ്ങൾ വരില്ലാന്നാട കൃഷ്ണേട്ടൻ ഓർത്തത്....അവന്മാരൊക്കെ എന്തിയേ? അനീഷും , ജിജിയും അതോ നീ മാത്രമേ വന്നുള്ളൊ?



സ്നേഹം തുളുമ്പുന്ന ആ ചോദ്യം എന്നെ തെല്ലൊന്നുമല്ല അഹ്ലാദിപ്പിച്ചത്.....



ഞാൻ :- വന്നു കൃഷ്ണേട്ട വന്നു. എല്ലാരും ഉണ്ട് കൃഷ്ണേട്ടൻ വിളിച്ചാൽ ഞങ്ങൾ വരാതിരിക്കുമോ ......അവന്മാര് ഊണ് കഴിക്കുവ , ഞാൻ ഒന്ന് പോയി കൈ കഴുകി വരാം ,  കൃഷ്ണേട്ടൻ സ്കൂട്ട് ആകരുത് , ഒന്ന് വെയിറ്റ് ചെയ് ഞാൻ ഇപ്പോൾ തന്നെ വരാം ........

 

ഞാൻ കൈകഴുകാൻ വേണ്ടി ഓടിപ്പോയി .......തിരിച്ചു വരുമ്പോൾ മാണിക്യനും ആശാനും എത്തി .



മാണിക്യൻ :- ടാ കൃഷ്ണേട്ടന്റെ മോൾടെ കല്യാണം ആരുന്നു അല്ലേ ? .

 


ജിജി :- നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതാ ഇന്ന് ആരോ നമ്മളെ എന്തിനോ വിളിച്ചിട്ടുണ്ടെന്നു.



പിന്നെ നമ്മളെ ഒക്കെ വിളിക്കാൻ നമ്മൾ ആരാ .....അങ്ങനെ പറയണം എന്നുണ്ടായിരുന്നു....

ഞാൻ :- ആശാനെ പണി പാളും കൃഷ്ണേട്ടന് വല്ലതും കൊടുക്കേണ്ടേ . പുള്ളി നമ്മളെ മാത്രമാണ് കല്യാണം വിളിച്ചിരിക്കുന്നത് . കയ്യിൽ വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ താ .......

ജിജി :- ഭാഗ്യം എന്റെ കയ്യിൽ ഒരു നൂറ്  ഉണ്ടെന്നു തോന്നുന്നു ........

പോക്കെറ്റിൽ തപ്പി ആശാൻ നൂറ് രൂപ  എന്റെ കയ്യിൽ തന്നു , ഇത് കണ്ട അനീഷും കയ്യിൽ ഇരുന്ന നൂറ് വീശി , ഞാൻ ഇന്ന് രാത്രി "പ്രഭാതിൽ" വന്ന "ചലച്ചിത്രം" കാണാൻ വെച്ച നൂറ് നിറഞ്ഞ മനസ്സോടെ തന്നെ പുറത്തെടുത്തു.



പിന്നെ ഞങ്ങൾ മൂവരും ചേർന്ന് ആ രൂപ ആൾക്കൂട്ടത്തിൽ നിന്ന കൃഷ്ണേട്ടന്റെ കയ്യിൽ ആരും കാണാതെ വെച്ച് കൊടുക്കുമ്പോൾ എന്റെ മനസ്സില് ഒരു "ലഡ്ഡു" പൊട്ടിയ ഫീലിംഗ് അനുഭവപെട്ടു .......

 

ഇതെല്ലാം ഇമവെട്ടാതെ ഒരാൾ ഒളിഞ്ഞിരുന്നു കാണുന്നുണ്ടായിരുന്നു. രംഗം ശാന്തം ആയപ്പോൾ അദ്ദേഹം ഞങ്ങളുടെ അടുക്കൽ വന്നു . ആ മാന്യനെ കണ്ടപ്പോൾ ചിരി അടക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ സ്വന്തം ആണി.

 

തിരിച്ചു കപ്പക്കടക്ക് പോകുമ്പോൾ ആണി ചോദിച്ചു . ആണി മാത്രമല്ല നിങ്ങളും ചോദിക്കും ആരാ കൃഷ്ണേട്ടൻ ? നിങ്ങളെ പുള്ളിക്ക് എങ്ങനെ അറിയാം? നിങ്ങൾ എന്തിനാ പുള്ളിക്ക് കാശു കൊടുത്തത് ?

അതെന്തിനാ ആണി നീ ഇതൊക്കെ അറിയുന്നത് ....നീ അപ്പം തിന്നാൽ പോരെ കുഴിയെണ്ണണോ?



ഞാനും ആശാനും മാണിക്യനും ചിരിച്ചു ......ഇനിയും വിളിക്കാത്ത സധ്യ കഴിക്കില്ല എന്ന അൽപനേരം മുൻപത്തെ ഞങ്ങളുടെ ശപഥം  നാളെ തന്നെ ആണി പൊളിക്കുമല്ലോ , എന്നോർത്ത് ......



യാത്രക്കൊടുവിൽ ഞാൻ ആണിയോടു പറഞ്ഞു . ടാ അത് ഞങ്ങളുടെ "കാർമ്മൽ" ലെ പ്യൂണ്‍ "കൃഷ്ണേട്ടൻ" ന്റെ മോൾടെ കല്യാണമാ ..........

പിന്നെ ആണി നീ ഒരു കാര്യം മനസ്സിലാക്കണം "നിന്നെ പോലെ വിളിക്കാതെ അല്ല ഞങ്ങൾ പോയി ഞണ്ണിയത്"...................കേട്ടോട..........പുന്നാര മോനെ.

 

(അപ്പോഴത്തെ ആണിയുടെ മുഖഭാവം മാന്യ വായനക്കാരുടെ ഭാവനക്കായി സമർപ്പിക്കുന്നു............ശുഭം)


No comments:

Post a Comment